ഓര്‍മ്മകളില്‍ ഒരു തീവണ്ടി ചൂളംവിളിച്ചു കൊണ്ട് അഷ്ടമുടിക്കായലിന് മുകളിലൂടെ പായുകയാണ്... ഐലന്‍റ് എക്സ്പ്രസ്സ് !!!
സംവിധായകന്‍ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ രൂപകല്‍പ്പന ചെയ്ത കേരളാ കഫേ (2009) എന്ന സിനിമ ഇറങ്ങിയ സമയത്തു തന്നെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്തു വ്യത്യസ്തകഥകള്‍ , പത്തു സംവിധായകരുടെ ദൃശ്യഭാഷയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒന്ന് മലയാളസിനിമയില്‍ ആദ്യമായിട്ടായിരുന്നു. ആ കഥകളെയോക്കെയും ഒരു ചരടിലെന്ന പോലെ കോര്‍ത്തു മനോഹരമായ ഒരു മാലയാക്കി നമുക്ക് സമ്മാനിക്കുകയായിരുന്നു രഞ്ജിത്ത്. എല്ലാ കഥകളും വന്നു ചേരുന്ന ഏകബിന്ദുവായ് ഇവിടെ കേരളാ കഫേയെന്ന റെയില്‍വേ കാന്റീന്‍ ഉപയോഗിച്ചിരിക്കുകയാണ് രഞ്ജിത്ത് എന്ന പ്രതിഭ.
അന്നു ഈ സിനിമയില്‍ "മികച്ച കഥ" എന്ന് പ്രേക്ഷകാഭിപ്രായം നേടിയതു "ബ്രിഡ്ജ്" ആയിരുന്നുവെങ്കിലും, എന്റെ ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിക്കൂടിയത് "ഐലന്‍റ് എക്സ്പ്രസ്സ്," ആയിരുന്നു. സിനിമയില്‍ രണ്ടാമത്തെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ഐലന്‍റ് എക്സ്പ്രസ്സ്.," എന്ന ഭാഗം. പ്രിഥ്വിരാജ്, റഹ്മാന്‍, മണിയന്‍പിള്ള രാജു, സുകുമാരി, കണി കുസൃതിയെന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍ . എസ്. കുമാറിന്റെ ചായാഗ്രഹണം കൈയൊതുക്കം വന്നൊരു ചിത്രകാരന്‍ കുറഞ്ഞ നിറങ്ങള്‍ കൊണ്ട് അലസമായി കാന്‍വാസില്‍ വരയുന്ന ചിത്രശകലങ്ങള്‍ പോലെ മനോഹരമായിത്തീര്‍ന്നു.
ഓരോ വാക്കുകളും ഷോട്ടുകളും മായാതെയന്നു മുതല്‍ കിടപ്പുണ്ടെന്റെ മനസ്സില്‍ . ആവര്‍ത്തിച്ചുള്ള കാഴ്ചയില്‍ തികച്ചും വൈയക്തികമായ ആസ്വാദനം ഈ കഥയില്‍ എനിക്കനുഭവവേദ്യമാവുകയായിരുന്നു. പെരുമണ്‍ ദുരന്തം വരച്ച ജലരേഖ പോലെ ചില ജീവിതങ്ങള്‍ ഇവിടെ മിന്നിമായുന്നു. കഥാനായകന്റെ ആത്മഗതങ്ങള്‍ ഗതികിട്ടാത്ത ശബ്ദാത്മാക്കള്‍ പോലെ ചില രാവുകളിലെന്നെ പിന്തുടര്‍ന്നു മുറിവേല്‍പ്പിച്ചുക്കൊണ്ടിരിക്കുന്നു. ബംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് പുറപ്പെട്ടൊരു തീവണ്ടിയുടെ ഇരുമ്പുബോഗിക്കുള്ളിലെ നൂറിലേറെ ജീവനെ, മരണം 'ടൊര്‍ണാഡോ'യെന്ന ചുഴലിക്കാറ്റിന്റെ ഹുങ്കാരത്തില്‍ അഷ്ടമുടിക്കായലിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു 1988 ജൂലൈ എട്ടാം തീയതിയിലെ മദ്ധ്യാഹ്നത്തില്‍ ( IST 1.15 PM) . കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ദുരന്തമായ പെരുമണ്‍ തീവണ്ടിയപകടത്തില്‍ ജീവിതം നഷ്ടപെട്ടവരുടെ സ്മരണകള്‍ നെഞ്ചോടു ചേര്‍ത്തു ജീവിതം തീര്‍ക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രങ്ങള്‍ , ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മദിവസത്തില്‍ കൊല്ലത്തെ പെരിനാടിനു സമീപം, കായല്‍ക്കരയില്‍ നിലകൊള്ളുന്ന സ്മൃതിമണ്ഡപത്തിനരികെ ഒത്തുചേരുന്നതിലാണ് കഥ ചെന്നെത്തുന്നത്. മരണമെന്ന നിത്യസത്യത്തിന്റെആത്മാവില്‍ തൊട്ടറിയുകയും അംഗീകരിക്കുകയും ചെയ്യുകയാണിവിടെയോരോ കഥാപാത്രങ്ങളും.
ആറു വര്‍ഷം നീണ്ട കലാജീവിതത്തിന്റെ ഉള്ളുരുക്കിച്ചേര്‍ത്തു, തന്റെ ജലസ്മൃതികള്‍ വരച്ചു ചേര്‍ത്ത "leons diary" എന്ന പുസ്തകം, സ്വജീവന്‍ ദാനമായി തന്നു മരണത്തിന്റെ ആഴങ്ങളിലാണ്ടുപോയ "ഓം" എന്ന കൂട്ടുകാരനു സമര്‍പ്പിക്കാനെത്തുന്ന നായകനിലൂടെയാണിവിടെ കഥാഖ്യാനം. അയാളുടെ കൂടെ വരുന്ന പുസ്തകപ്രസാധകയും കാമുകിയുമായവള്‍ , ദുരന്തത്തില്‍ പേരക്കുട്ടികളെയും മകനേയും നഷ്ടപെട്ട വൃദ്ധയും, അവരെ അനുഗമിക്കുന്നൊരു സൈനികനും, ആത്മസഖിയുടെ ഓര്‍മ്മകള്‍ നെരിപ്പോടായ് മനസ്സില്‍ കൊണ്ടു നടക്കുന്ന കായികതാരവും, അപകടത്തില്‍പെട്ട തീവണ്ടി അന്നേ ദിവസം ഓടിച്ചിരുന്ന എന്‍ജിന്‍ ഡ്രൈവറും ആണിതിലെ കഥാപാത്രങ്ങള്‍ . ഇതില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചത് എന്‍ജിന്‍ ഡ്രൈവറുടെ ജീവിതമായിരുന്നു. ദുരന്തത്തില്‍ നഷ്ടമായ നൂറ്റഞ്ചു പേരുടെ ജീവന്റെ ഉത്തരവാദിത്വം സ്വയമേറ്റെടുത്തു അതിന്റെ ശിക്ഷയെന്നോണം ഒരു ഒറ്റമുറിയില്‍ സ്വയമൊതുങ്ങി ജീവിച്ചു തീര്‍ക്കുകയായിരുന്നു അയാള്‍ . ആള്‍ക്കൂട്ടങ്ങള്‍ക്കുമകലെ ആ നശിച്ച ദിവസത്തെ ശപിച്ചു കൊണ്ടു ഖേദഭാവത്തോടെ നില്‍ക്കുന്ന അയാളിലേക്കു ഞാന്‍ അറിയാതെ ചേര്‍ന്നു പോകുന്നു. പാത്രസൃഷ്ടിയിലും സംഭാഷണങ്ങളിലും ശങ്കര്‍ രാമകൃഷ്ണന്‍ മികവു പുലര്‍ത്തുന്നതിങ്ങനെയാണ്. വാക്കുകളുടെ ധാരാളിമയില്ലാതെ, അളന്നു മുറിച്ച വാക്കുകള്‍ എന്നു തന്നെ പറയാവുന്നതാണ് ഓരോ ഡയലോഗും. നന്നേ കുറഞ്ഞ ഫ്രെയ്മില്‍ വലിയ ആസ്വാദനമേഖല നമുക്കു മുന്നില്‍ തുറന്നു തരുന്നുണ്ട് തിരക്കഥാകാരന്‍ .
-------------------------------------------------------
ഈ സിനിമയിലെ, എന്റെ പ്രിയപ്പെട്ട സംഭാഷണങ്ങള്‍ :
ലിയോണ്‍ : "ജീസസ്, ഫ്രാങ്കസ്റ്റൈന്‍, മംഗലശ്ശേരി നീലകണ്‌ഠന്‍ എന്ന മൂന്നു ഹീറോകളായിരുന്നു ആ കുട്ടിയ്ക്ക്; വിശ്രമമില്ലാത്ത വീരന്മാര്‍ . അവരുടെ പോര്‍നിലങ്ങള്‍ക്കുമപ്പുറം കുട്ടിത്വത്തിന്റെ അച്ചടക്കമില്ലാത്ത നാട്ടുവഴികള്‍ വിട്ട്, കരമണ്ണിനുറപ്പില്ലാത്തൊരു തുറമുഖനഗരത്തിലെ ആര്‍ട്ട് സ്കൂളിന്റെ ജനാലപ്പടിയിലിരുന്നു, കരിപെന്‍സിലിന്റെ അരപ്പിടിച്ചു വരച്ചു തീരത്ത കിതപ്പുകള്‍ അവസാനിക്കുന്നത് ഇന്നാണ്. ഏഴുവര്‍ഷങ്ങളുടെ അടരുകള്‍ അടുക്കിയടുക്കിയൊരുക്കിയ എന്റെ പുസ്തകം ഇറങ്ങുന്ന ദിവസം."
ലിയോണ്‍ : "ഓം" അവനാണീ വിളിക്കുന്നത്.; തുരുമ്പിലും ചെളിയിലും നിന്നെന്നെ കൈപ്പിടിച്ചു കയറ്റിയ ദിവസം മുതല്‍ കൈവിടാത്തയെന്റെ കൂട്ടുകാരന്‍ . എനിക്കാ നാട്ടുവഴിയിലേക്ക് തിരിച്ചു പോണം. അവളേം കൊണ്ട്. ZEBA - my editor, my publisher, my bitch."
രഞ്ജി : "അവളെക്കാള്‍ നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവളോടൊപ്പവും, അല്ലാതെയും. പക്ഷെ ഒരു right match. അതെനിക്കൊരിക്കലും സംഭവിച്ചിട്ടില്ല. I got over her absense eventually. മത്സരങ്ങളുടെ ലഹരി, വാതുവെയ്പ്പിന്റെ ലഹരി."
എന്‍ജിന്‍ ഡ്രൈവര്‍ : "എവിടെയും പോകാറില്ല. എന്‍ജിന്‍ റൂമിന്റെ ഇരമ്പത്തില്‍ നിന്നും ഒരു ഒറ്റമുറിയുടെ ബോഗിയില്‍ ഇരുപത്തൊന്നു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു."
രഞ്ജി : "അവിടേക്കാണ് ഞാന്‍ പോകുന്നത്. അവളുള്ളിടത്തേക്ക്. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട red night dressമായി."
ലിയോണ്‍ : "This is what i called a memory with a watermark."
ലിയോണ്‍ : "പ്രിയപ്പെട്ടവരേ.. നിങ്ങളില്‍ പലരേയും ഞാനറിയും. ആറുമാസങ്ങള്‍ക്കിടെ പലപ്പോഴും നമ്മളില്‍ ചിലര്‍ തമ്മിലെങ്കിലും സംസാരിച്ചിട്ടുണ്ട്; കണ്ടിട്ടുണ്ട്. ഈ നിമിഷത്തിനു, കൂടിചേരലിനു ഞാന്‍ നന്ദി പറയുന്നത് ടെക്നോളജിയോടും ദൈവത്തോടുമാണ്; മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കുള്ള അകലം കുറച്ചതിന്. മരണത്തിലേക്ക് ജീവിതം കൈപ്പിടിച്ചു നടത്തിച്ച ഈ തുരുത്തുകള്‍ക്കിടയില്‍ ജലസമാധി കൊള്ളുന്നത് നമ്മുടെയേറ്റവും പ്രിയപ്പെട്ടവരാണ്."
ലിയോണ്‍ : "ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ജൂലൈ എട്ടാം തീയതി. പെരുമണ്‍ . ജീവിതത്തിന്റെയും ജീവിതസത്യത്തിന്റെയും ഇടയിലുള്ളോരു രാത്രിയില്‍ ആയുസ്സ് ദൈവമെടുക്കുമ്പോള്‍ ശവങ്ങളില്‍ നിന്നും മനുഷ്യന്‍ ധനം കവരുന്നതു കണ്ടു അറപ്പുമാറിയ രാത്രി. തണുപ്പും, തോരാത്ത മഴയും അലറിക്കരച്ചിലും നിശ്ശബ്ദമാക്കിയിരുന്നുവെന്നെ. എന്റെ കൈപ്പാടകലെ, കാലറ്റു പോയൊരമ്മയുടെ മുഖം എന്റെ കണ്ണുകളിലുണ്ട്. ആയമ്മ ഒരിക്കലെഴുതി പിന്നീട്; പേരക്കുട്ടികളുടെ, മകന്റെ ചിരികള്‍ മറഞ്ഞു പോയ ഓര്‍മ്മദിനത്തില്‍ അവരെയൊന്നു തൊട്ടറിയണമെന്ന്."
ലിയോണ്‍ : "ആ രാത്രി, ജീവന്റെ പാളത്തിലേക്ക് തിരിച്ചു സഞ്ചരിച്ചവരാണ് നമ്മള്‍ , ഓരോരുത്തരും. "ഓം"; തലമുടി തലയില്‍ നിന്നും വേര്‍പ്പെടും വരെ എന്നില്‍ നിന്നും പിടിവിടാതെ എന്നെ ഭൂമിയിലേക്ക് തള്ളിവിട്ടയെന്റെ കൂട്ടുക്കാരന്‍; അവന്റെ ജീവന്റെ കടപ്പാടാണീ പുസ്തകം. അതിനൊരു വിലയൊട്ടിച്ചു ലോകത്തിനു മുന്നില്‍ വില്‍ക്കാന്‍ വെയ്ക്കുമ്പോള്‍ എനിക്കിവിടെ വരാതെ വയ്യ. ഈ ദിവസമെന്നെ വിട്ടു പോയ അച്ഛനെ, അമ്മയെ, ഏട്ടനെ ഓര്‍ക്കാതെ വയ്യ."
ലിയോണ്‍ : "വെയിലിനും നിഴലിനുമിടയ്ക്കു ഇന്നത്തെയീ വൈകുന്നേരം ഒരു സ്വര്‍ണ്ണനിറമുള്ള കാറ്റില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ഇവിടെയെത്തും, എന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. ഒരു നിമിഷം, ഒരു ഞൊടി നേരം, നമ്മുടെ ഓരോരുത്തരുടെയും നെറ്റിലോന്നുമ്മ വെച്ചു, ഒന്നു കൂടി പേരു വിളിച്ചു. നൂറിലേറെ ജീവന്റെ ഓര്‍മ്മയ്ക്കും, പിന്നെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട എന്റെ മുന്നില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്കും, ഈ വഴി കടന്നു പോകുന്ന ഓരോ ഐലന്‍റ് എക്സ്പ്രസ്സിനും ഞാനീ ചിത്രകഥ സമര്‍പ്പിക്കുന്നു."
വിശാല്‍ കൃഷ്ണന്‍ : "ഇങ്ങോട്ടു പുറപ്പെടുമ്പോള്‍ മനസ്സു നിറയെ ഡോക്ടറിന്റെ മരണത്തിന്റെ സങ്കടമായിരുന്നു. തിരിച്ചു പോരുമ്പോള്‍ ഒരിടത്തു വെച്ചു പരിചയപ്പെട്ടോരമ്മ അതു തുടച്ചെടുത്തു. മരണത്തിന്റെ മുന്നില്‍ മനസ്സു പതറാതെ മുന്നോട്ടു പോവുന്നതെങ്ങനെയാണെന്ന് അവരോടൊപ്പം സഞ്ചരിച്ച ഒരു ദിവസം അവരെന്നെ പഠിപ്പിച്ചു. ഒരു യാത്രയ്ക്ക് തയ്യാറായി ഈ കേരളാ കഫേയില്‍ ഇരിക്കുമ്പോ, ഇന്ത്യയുടെ കരുത്ത് അമ്മമാരുടെ മനസ്സിലാണെന്ന് തോന്നുന്നു. മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന അമ്മമാരുടെ മനസ്സ്."
==========================================================
"ഐലന്‍റ് എക്സ്പ്രസ്സ് " താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് വിന്‍ഡോയില്‍ കാണാം :
സംവിധായകന്‍ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ രൂപകല്‍പ്പന ചെയ്ത കേരളാ കഫേ (2009) എന്ന സിനിമ ഇറങ്ങിയ സമയത്തു തന്നെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്തു വ്യത്യസ്തകഥകള്‍ , പത്തു സംവിധായകരുടെ ദൃശ്യഭാഷയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒന്ന് മലയാളസിനിമയില്‍ ആദ്യമായിട്ടായിരുന്നു. ആ കഥകളെയോക്കെയും ഒരു ചരടിലെന്ന പോലെ കോര്‍ത്തു മനോഹരമായ ഒരു മാലയാക്കി നമുക്ക് സമ്മാനിക്കുകയായിരുന്നു രഞ്ജിത്ത്. എല്ലാ കഥകളും വന്നു ചേരുന്ന ഏകബിന്ദുവായ് ഇവിടെ കേരളാ കഫേയെന്ന റെയില്‍വേ കാന്റീന്‍ ഉപയോഗിച്ചിരിക്കുകയാണ് രഞ്ജിത്ത് എന്ന പ്രതിഭ.
അന്നു ഈ സിനിമയില്‍ "മികച്ച കഥ" എന്ന് പ്രേക്ഷകാഭിപ്രായം നേടിയതു "ബ്രിഡ്ജ്" ആയിരുന്നുവെങ്കിലും, എന്റെ ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിക്കൂടിയത് "ഐലന്‍റ് എക്സ്പ്രസ്സ്," ആയിരുന്നു. സിനിമയില്‍ രണ്ടാമത്തെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ഐലന്‍റ് എക്സ്പ്രസ്സ്.," എന്ന ഭാഗം. പ്രിഥ്വിരാജ്, റഹ്മാന്‍, മണിയന്‍പിള്ള രാജു, സുകുമാരി, കണി കുസൃതിയെന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍ . എസ്. കുമാറിന്റെ ചായാഗ്രഹണം കൈയൊതുക്കം വന്നൊരു ചിത്രകാരന്‍ കുറഞ്ഞ നിറങ്ങള്‍ കൊണ്ട് അലസമായി കാന്‍വാസില്‍ വരയുന്ന ചിത്രശകലങ്ങള്‍ പോലെ മനോഹരമായിത്തീര്‍ന്നു.
ഓരോ വാക്കുകളും ഷോട്ടുകളും മായാതെയന്നു മുതല്‍ കിടപ്പുണ്ടെന്റെ മനസ്സില്‍ . ആവര്‍ത്തിച്ചുള്ള കാഴ്ചയില്‍ തികച്ചും വൈയക്തികമായ ആസ്വാദനം ഈ കഥയില്‍ എനിക്കനുഭവവേദ്യമാവുകയായിരുന്നു. പെരുമണ്‍ ദുരന്തം വരച്ച ജലരേഖ പോലെ ചില ജീവിതങ്ങള്‍ ഇവിടെ മിന്നിമായുന്നു. കഥാനായകന്റെ ആത്മഗതങ്ങള്‍ ഗതികിട്ടാത്ത ശബ്ദാത്മാക്കള്‍ പോലെ ചില രാവുകളിലെന്നെ പിന്തുടര്‍ന്നു മുറിവേല്‍പ്പിച്ചുക്കൊണ്ടിരിക്കുന്നു. ബംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് പുറപ്പെട്ടൊരു തീവണ്ടിയുടെ ഇരുമ്പുബോഗിക്കുള്ളിലെ നൂറിലേറെ ജീവനെ, മരണം 'ടൊര്‍ണാഡോ'യെന്ന ചുഴലിക്കാറ്റിന്റെ ഹുങ്കാരത്തില്‍ അഷ്ടമുടിക്കായലിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു 1988 ജൂലൈ എട്ടാം തീയതിയിലെ മദ്ധ്യാഹ്നത്തില്‍ ( IST 1.15 PM) . കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ദുരന്തമായ പെരുമണ്‍ തീവണ്ടിയപകടത്തില്‍ ജീവിതം നഷ്ടപെട്ടവരുടെ സ്മരണകള്‍ നെഞ്ചോടു ചേര്‍ത്തു ജീവിതം തീര്‍ക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രങ്ങള്‍ , ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മദിവസത്തില്‍ കൊല്ലത്തെ പെരിനാടിനു സമീപം, കായല്‍ക്കരയില്‍ നിലകൊള്ളുന്ന സ്മൃതിമണ്ഡപത്തിനരികെ ഒത്തുചേരുന്നതിലാണ് കഥ ചെന്നെത്തുന്നത്. മരണമെന്ന നിത്യസത്യത്തിന്റെആത്മാവില്‍ തൊട്ടറിയുകയും അംഗീകരിക്കുകയും ചെയ്യുകയാണിവിടെയോരോ കഥാപാത്രങ്ങളും.
ആറു വര്‍ഷം നീണ്ട കലാജീവിതത്തിന്റെ ഉള്ളുരുക്കിച്ചേര്‍ത്തു, തന്റെ ജലസ്മൃതികള്‍ വരച്ചു ചേര്‍ത്ത "leons diary" എന്ന പുസ്തകം, സ്വജീവന്‍ ദാനമായി തന്നു മരണത്തിന്റെ ആഴങ്ങളിലാണ്ടുപോയ "ഓം" എന്ന കൂട്ടുകാരനു സമര്‍പ്പിക്കാനെത്തുന്ന നായകനിലൂടെയാണിവിടെ കഥാഖ്യാനം. അയാളുടെ കൂടെ വരുന്ന പുസ്തകപ്രസാധകയും കാമുകിയുമായവള്‍ , ദുരന്തത്തില്‍ പേരക്കുട്ടികളെയും മകനേയും നഷ്ടപെട്ട വൃദ്ധയും, അവരെ അനുഗമിക്കുന്നൊരു സൈനികനും, ആത്മസഖിയുടെ ഓര്‍മ്മകള്‍ നെരിപ്പോടായ് മനസ്സില്‍ കൊണ്ടു നടക്കുന്ന കായികതാരവും, അപകടത്തില്‍പെട്ട തീവണ്ടി അന്നേ ദിവസം ഓടിച്ചിരുന്ന എന്‍ജിന്‍ ഡ്രൈവറും ആണിതിലെ കഥാപാത്രങ്ങള്‍ . ഇതില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചത് എന്‍ജിന്‍ ഡ്രൈവറുടെ ജീവിതമായിരുന്നു. ദുരന്തത്തില്‍ നഷ്ടമായ നൂറ്റഞ്ചു പേരുടെ ജീവന്റെ ഉത്തരവാദിത്വം സ്വയമേറ്റെടുത്തു അതിന്റെ ശിക്ഷയെന്നോണം ഒരു ഒറ്റമുറിയില്‍ സ്വയമൊതുങ്ങി ജീവിച്ചു തീര്‍ക്കുകയായിരുന്നു അയാള്‍ . ആള്‍ക്കൂട്ടങ്ങള്‍ക്കുമകലെ ആ നശിച്ച ദിവസത്തെ ശപിച്ചു കൊണ്ടു ഖേദഭാവത്തോടെ നില്‍ക്കുന്ന അയാളിലേക്കു ഞാന്‍ അറിയാതെ ചേര്‍ന്നു പോകുന്നു. പാത്രസൃഷ്ടിയിലും സംഭാഷണങ്ങളിലും ശങ്കര്‍ രാമകൃഷ്ണന്‍ മികവു പുലര്‍ത്തുന്നതിങ്ങനെയാണ്. വാക്കുകളുടെ ധാരാളിമയില്ലാതെ, അളന്നു മുറിച്ച വാക്കുകള്‍ എന്നു തന്നെ പറയാവുന്നതാണ് ഓരോ ഡയലോഗും. നന്നേ കുറഞ്ഞ ഫ്രെയ്മില്‍ വലിയ ആസ്വാദനമേഖല നമുക്കു മുന്നില്‍ തുറന്നു തരുന്നുണ്ട് തിരക്കഥാകാരന്‍ .
-------------------------------------------------------
ഈ സിനിമയിലെ, എന്റെ പ്രിയപ്പെട്ട സംഭാഷണങ്ങള്‍ :
ലിയോണ്‍ : "ജീസസ്, ഫ്രാങ്കസ്റ്റൈന്‍, മംഗലശ്ശേരി നീലകണ്‌ഠന്‍ എന്ന മൂന്നു ഹീറോകളായിരുന്നു ആ കുട്ടിയ്ക്ക്; വിശ്രമമില്ലാത്ത വീരന്മാര്‍ . അവരുടെ പോര്‍നിലങ്ങള്‍ക്കുമപ്പുറം കുട്ടിത്വത്തിന്റെ അച്ചടക്കമില്ലാത്ത നാട്ടുവഴികള്‍ വിട്ട്, കരമണ്ണിനുറപ്പില്ലാത്തൊരു തുറമുഖനഗരത്തിലെ ആര്‍ട്ട് സ്കൂളിന്റെ ജനാലപ്പടിയിലിരുന്നു, കരിപെന്‍സിലിന്റെ അരപ്പിടിച്ചു വരച്ചു തീരത്ത കിതപ്പുകള്‍ അവസാനിക്കുന്നത് ഇന്നാണ്. ഏഴുവര്‍ഷങ്ങളുടെ അടരുകള്‍ അടുക്കിയടുക്കിയൊരുക്കിയ എന്റെ പുസ്തകം ഇറങ്ങുന്ന ദിവസം."
ലിയോണ്‍ : "ഓം" അവനാണീ വിളിക്കുന്നത്.; തുരുമ്പിലും ചെളിയിലും നിന്നെന്നെ കൈപ്പിടിച്ചു കയറ്റിയ ദിവസം മുതല്‍ കൈവിടാത്തയെന്റെ കൂട്ടുകാരന്‍ . എനിക്കാ നാട്ടുവഴിയിലേക്ക് തിരിച്ചു പോണം. അവളേം കൊണ്ട്. ZEBA - my editor, my publisher, my bitch."
രഞ്ജി : "അവളെക്കാള്‍ നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവളോടൊപ്പവും, അല്ലാതെയും. പക്ഷെ ഒരു right match. അതെനിക്കൊരിക്കലും സംഭവിച്ചിട്ടില്ല. I got over her absense eventually. മത്സരങ്ങളുടെ ലഹരി, വാതുവെയ്പ്പിന്റെ ലഹരി."
എന്‍ജിന്‍ ഡ്രൈവര്‍ : "എവിടെയും പോകാറില്ല. എന്‍ജിന്‍ റൂമിന്റെ ഇരമ്പത്തില്‍ നിന്നും ഒരു ഒറ്റമുറിയുടെ ബോഗിയില്‍ ഇരുപത്തൊന്നു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു."
രഞ്ജി : "അവിടേക്കാണ് ഞാന്‍ പോകുന്നത്. അവളുള്ളിടത്തേക്ക്. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട red night dressമായി."
ലിയോണ്‍ : "This is what i called a memory with a watermark."
ലിയോണ്‍ : "പ്രിയപ്പെട്ടവരേ.. നിങ്ങളില്‍ പലരേയും ഞാനറിയും. ആറുമാസങ്ങള്‍ക്കിടെ പലപ്പോഴും നമ്മളില്‍ ചിലര്‍ തമ്മിലെങ്കിലും സംസാരിച്ചിട്ടുണ്ട്; കണ്ടിട്ടുണ്ട്. ഈ നിമിഷത്തിനു, കൂടിചേരലിനു ഞാന്‍ നന്ദി പറയുന്നത് ടെക്നോളജിയോടും ദൈവത്തോടുമാണ്; മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കുള്ള അകലം കുറച്ചതിന്. മരണത്തിലേക്ക് ജീവിതം കൈപ്പിടിച്ചു നടത്തിച്ച ഈ തുരുത്തുകള്‍ക്കിടയില്‍ ജലസമാധി കൊള്ളുന്നത് നമ്മുടെയേറ്റവും പ്രിയപ്പെട്ടവരാണ്."
ലിയോണ്‍ : "ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ജൂലൈ എട്ടാം തീയതി. പെരുമണ്‍ . ജീവിതത്തിന്റെയും ജീവിതസത്യത്തിന്റെയും ഇടയിലുള്ളോരു രാത്രിയില്‍ ആയുസ്സ് ദൈവമെടുക്കുമ്പോള്‍ ശവങ്ങളില്‍ നിന്നും മനുഷ്യന്‍ ധനം കവരുന്നതു കണ്ടു അറപ്പുമാറിയ രാത്രി. തണുപ്പും, തോരാത്ത മഴയും അലറിക്കരച്ചിലും നിശ്ശബ്ദമാക്കിയിരുന്നുവെന്നെ. എന്റെ കൈപ്പാടകലെ, കാലറ്റു പോയൊരമ്മയുടെ മുഖം എന്റെ കണ്ണുകളിലുണ്ട്. ആയമ്മ ഒരിക്കലെഴുതി പിന്നീട്; പേരക്കുട്ടികളുടെ, മകന്റെ ചിരികള്‍ മറഞ്ഞു പോയ ഓര്‍മ്മദിനത്തില്‍ അവരെയൊന്നു തൊട്ടറിയണമെന്ന്."
ലിയോണ്‍ : "ആ രാത്രി, ജീവന്റെ പാളത്തിലേക്ക് തിരിച്ചു സഞ്ചരിച്ചവരാണ് നമ്മള്‍ , ഓരോരുത്തരും. "ഓം"; തലമുടി തലയില്‍ നിന്നും വേര്‍പ്പെടും വരെ എന്നില്‍ നിന്നും പിടിവിടാതെ എന്നെ ഭൂമിയിലേക്ക് തള്ളിവിട്ടയെന്റെ കൂട്ടുക്കാരന്‍; അവന്റെ ജീവന്റെ കടപ്പാടാണീ പുസ്തകം. അതിനൊരു വിലയൊട്ടിച്ചു ലോകത്തിനു മുന്നില്‍ വില്‍ക്കാന്‍ വെയ്ക്കുമ്പോള്‍ എനിക്കിവിടെ വരാതെ വയ്യ. ഈ ദിവസമെന്നെ വിട്ടു പോയ അച്ഛനെ, അമ്മയെ, ഏട്ടനെ ഓര്‍ക്കാതെ വയ്യ."
ലിയോണ്‍ : "വെയിലിനും നിഴലിനുമിടയ്ക്കു ഇന്നത്തെയീ വൈകുന്നേരം ഒരു സ്വര്‍ണ്ണനിറമുള്ള കാറ്റില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ഇവിടെയെത്തും, എന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. ഒരു നിമിഷം, ഒരു ഞൊടി നേരം, നമ്മുടെ ഓരോരുത്തരുടെയും നെറ്റിലോന്നുമ്മ വെച്ചു, ഒന്നു കൂടി പേരു വിളിച്ചു. നൂറിലേറെ ജീവന്റെ ഓര്‍മ്മയ്ക്കും, പിന്നെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട എന്റെ മുന്നില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്കും, ഈ വഴി കടന്നു പോകുന്ന ഓരോ ഐലന്‍റ് എക്സ്പ്രസ്സിനും ഞാനീ ചിത്രകഥ സമര്‍പ്പിക്കുന്നു."
വിശാല്‍ കൃഷ്ണന്‍ : "ഇങ്ങോട്ടു പുറപ്പെടുമ്പോള്‍ മനസ്സു നിറയെ ഡോക്ടറിന്റെ മരണത്തിന്റെ സങ്കടമായിരുന്നു. തിരിച്ചു പോരുമ്പോള്‍ ഒരിടത്തു വെച്ചു പരിചയപ്പെട്ടോരമ്മ അതു തുടച്ചെടുത്തു. മരണത്തിന്റെ മുന്നില്‍ മനസ്സു പതറാതെ മുന്നോട്ടു പോവുന്നതെങ്ങനെയാണെന്ന് അവരോടൊപ്പം സഞ്ചരിച്ച ഒരു ദിവസം അവരെന്നെ പഠിപ്പിച്ചു. ഒരു യാത്രയ്ക്ക് തയ്യാറായി ഈ കേരളാ കഫേയില്‍ ഇരിക്കുമ്പോ, ഇന്ത്യയുടെ കരുത്ത് അമ്മമാരുടെ മനസ്സിലാണെന്ന് തോന്നുന്നു. മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന അമ്മമാരുടെ മനസ്സ്."
==========================================================
"ഐലന്‍റ് എക്സ്പ്രസ്സ് " താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് വിന്‍ഡോയില്‍ കാണാം :



